ഏകദേശം നാല് നൂറ്റാണ്ടുകളായി ഭദ്രകാളിയുടെ അംശരൂപിയായ കൊറ്റുകുളങ്ങര ഭഗവതിയെ പ്രതിഷ്ഠിച്ച് കണ്ണാടി നിവാസികൾ ആരാധിച്ചു വരുന്നു. കണ്ണാടി പ്രദേശത്തെ എഴുത്തച്ഛൻ കുടുംബങ്ങൾ വിഷുക്കണി കണ്ട തിനുശേഷം കാർഷിക വൃത്തിക്ക് തുടക്കം കുറിക്കുന്നത് വയലുകളിൽ ചാലുകീറി വിത്തിടൽ ചടങ്ങ് നിർവഹിച്ചുകൊണ്ടാണ്. സമൃദ്ധമായ വിളവിനും, അനുകൂല കാലാവസ്ഥക്കും ഭഗവതിയുടെ അനുഗ്രഹവും, കടാക്ഷവും ലഭി ക്കുന്നതിനുവേണ്ടി വിഷുവിന് അടുത്ത ദിവസം ദേവിയുടെ തട്ടകത്തെ എഴുത്തച്ഛൻ കുടുംബത്തിലെ കാരണവന്മാർ കൊറ്റുകുളങ്ങര ഭഗവതിക്ക് വേല സമർപ്പണം നടത്തുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് വിഷുവേലയുടെ ആരംഭം എന്ന് വിശ്വസിക്കപ്പെ ടുന്നു. അന്ന് വിഷുവേല നടത്തിപ്പിന് നേതൃത്വം നൽകിയത് കണ്ണാടി പ്രദേശങ്ങ ളിലെ എഴുത്തച്ഛൻ സമുദായത്തിലെ പ്രമുഖരായ കാരണവൻമാരായിരുന്നു. ആദ്യകാലം വിഷുവേല നടത്തിയത് വളരെ ചെറിയ തോതിൽ ആയിരുന്നു. വടക്കുമുറി വടക്കെ വീട്ടിൽ ചാമി എഴുത്തച്ഛൻ വെളിച്ചപ്പാട് കോമരം തുള്ളിയും കരിവേഷം, തട്ടിൻമേൽ കുത്ത് എന്നിവയുടെ അകമ്പടിയോടെയു മായിരുന്നു വേല നടത്തിയിരുന്നത്.
വിഷുവേല ഉത്സവത്തിന്റെ നടത്തിപ്പിനുവേണ്ടി പിന്നീട് ദേശത്ത എഴുത്തച്ഛൻ സമുദായങ്ങൾ ഒത്തുകൂടി, അഞ്ചര സമുദായത്തിന്റെ ഉത്തരവാദി ത്വത്തിലും, നേതൃത്വത്തിലും വിശ്വകർമ്മ സമുദായത്തെയും ഉൾപ്പെടുത്തി വിഷുവേല നടത്തിപ്പ് വിപുലീകരിച്ചു. വിഷുവേല നടത്തിപ്പിനുവേണ്ടി വേല ക്കമ്മിറ്റി ഔപചാരികമായി രൂപീകരിക്കുന്നത് ദേശ് ഭഗവതിയുടെ വെടിനാൾ ഉത്സവദിനത്തിലാണ്. വേല നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം പ്രധാനമായും കണ്ടെത്തിയിരുന്നത് എഴുത്തച്ഛൻ സമുദായാംഗങ്ങളിൽ നിന്നു മായിരുന്നു. അത് ഇപ്പോഴും തുടർന്നു വരുന്നു.
തുടർന്ന് വിഷുവേല ഉത്സവം ഭംഗിയായി നടത്തി വന്നിരുന്ന കാലത്ത് ക്ഷേത്രം ട്രസ്റ്റിയുമായി ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും ആയത് തരണം ചെയ്യുന്നതിനുവേണ്ടി എഴുത്തച്ഛൻ സമുദായത്തിലെ പ്രധാനപ്പെട്ട കുറച്ചാളുക ളും, വിശ്വകർമ്മ സമുദായത്തിലെ ഏതാനും ചില വ്യക്തികളും ചേർന്ന് പാലക്കാട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയുമുണ്ടായി. കേസിന്റെ വിധിപ്രകാരം ക്ഷേത്രത്തിൽ മുൻ കാലങ്ങളിൽ നടന്നുവന്നതു പോലെ വിഷുവേല ആഘോഷിക്കുന്നതിനും, വേല ആവശ്യത്തിലേക്ക്
ഊട്ടുപുര ഉപയോഗിക്കുന്നതിനും, വിഷുവേല ദിവസം നേരത്തോടുനേരം ഭഗവതിയുടെ കോവിൽ തുറന്നുവെക്കാനും വ്യവഹാര നടപടി പ്രകാരം കോടതിയിൽ നിന്നും തീരുമാനമുണ്ടായി. കൂടാതെ മണ്ഡല കാലത്ത് ധനു മാസം ഒന്നാം തിയ്യതി മുതൽ ഒമ്പതാം തിയ്യതി വരെ ദിവസങ്ങളിൽ എഴുത്തച്ഛൻ സമുദായത്തിന്റെ വകയായി മണ്ഡല വിളക്ക് നടത്താനും കോടതി വിധി പ്രകാരം അനുമതി ലഭിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടർന്നു വരുന്നുണ്ട്.
ഏകദേശം 75 വർഷങ്ങൾക്കുമുമ്പ് തരുവക്കുറുശ്ശി പ്രദേശത്തുനിന്നും അന്നത്തെ സമുദായ കാരണവരായ നാരായണൻ എഴുത്തച്ഛൻ അവർകളുടെ നേതൃത്വത്തിൽ കുടുംബക്ഷേത്രമായ ലോകപരമേശ്വരി ക്ഷേത്രത്തിൽ നിന്നും മലമക്കളി, പറവാദ്യം, കരിവേഷം എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച കാളയും കുതിരയും എഴുത്തച്ഛൻ സമുദായാംഗങ്ങളും, മറ്റ് ഇതര സമുദായാംഗ ങ്ങളും ഒത്തു ചേർന്ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടുവന്നിരുന്നു. കാളയും കുതിരയും ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ചടങ്ങുകൾ പൂർത്തിയാക്കിയാൽ പകൽ വേലയുടെ പുറപ്പാട് ചടങ്ങുകൾ ആരംഭിക്കുകയായി. തുടർന്ന് ദേവിയുടെ ചൈതന്യം തിടമ്പിലേക്ക് ആവാഹിച്ച്, ദേശവെളിച്ചപ്പാട് ഉറഞ്ഞുതുള്ളിയും, കുത്തുവിളക്ക്, വലന്തല സഹിതം ഭഗവതിയുടെ കോലം ശ്രീകോവിലിൽ നിന്നും എടുത്ത് അലങ്കരിച്ച ആനപ്പുറത്തേറ്റി എഴുന്നള്ളത്തിന് പുറപ്പെടാൻ തയ്യാറെടുക്കുന്നു. എഴുന്നള്ള ി പുറപ്പാട് പൂർത്തിയായാൽ നാലു മണിയോടെ തിടമ്പേന്തിയ ആനയും, മറ്റു ആനകളും, കാള, കുതിര, തട്ടിൻമേൽ കൂത്ത്, പറവാദ്യം, ചെണ്ടമേളം, ദേശ വെളിച്ചപ്പാട് എന്നിവ സഹിതം പകൽ വേല എഴുന്നള്ളിപ്പിനായി കണ്ണയങ്കാവി ലേക്ക് പുറപ്പെടുന്നു. അഞ്ചു മണിയോടെ കണ്ണയങ്കാവിൽ എത്തിച്ചേർന്ന ആന കളും, മറ്റു കലാരൂപങ്ങളും എഴുന്നെള്ളിപ്പിന് അണിനിരന്നാൽ മൂന്ന് ഈടു വെടിയോടെ പകൽ വേലക്ക് ആരംഭം കുറിച്ച് പഞ്ചവാദ്യം ആരംഭിക്കുന്നു. കണ്ണയങ്കാവിൽ നിന്നും പുറപ്പെടുന്ന വേല എഴുന്നെള്ളിപ്പിന് തിടമ്പേന്തിയ ആന, പഞ്ചവാദ്യം, ദേശവെളിച്ചപ്പാട്, വിശ്വകർമ്മാളരുടെ വണ്ടിവേഷങ്ങൾ കൂടാതെ കാള, കുതിര, പറവാദ്യം മറ്റു കലകളുടെ അകമ്പടിയോടെ ക്ഷേത്രത്തി ലേക്ക് പുറപ്പെട്ട് ഒമ്പത് മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിച്ചേരുന്നു. തുടർ പഞ്ചവാദ്യം അവസാനിപ്പിച്ച് പകൽ വേലക്ക് ഒരുക്കിയിട്ടുള്ള കരിമരുന്ന്, കുമ്പം എന്നിവ കത്തിക്കുന്നു. പിന്നീട് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വേല കാവ് കേറുകയും ഒരു പ്രദിക്ഷണം വെച്ച് ഭഗവതിയെ വന്ദിച്ച് പകൽ വേല പത്ത് മണിയോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
തുടർന്ന് ക്ഷേത്രത്തിൽ വിവിധ കലാപരിപാടികൾ, ഡബിൾ തായമ്പക എന്നിവ ഉണ്ടാകാറുണ്ട്. രാത്രി വേല പുലർച്ചെ നാലു മണിക്ക് വടക്കുമുറി മന്ദാരം വീട്ടിനു മുൻവശത്തുനിന്നും ആനകൾക്കൊപ്പം, വെളിച്ചപ്പാട്, ആട്ടിൻ മേൽകുത്ത്, പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ 5.30 മണിക്ക് കാവിനു മുൻവശം എത്തിച്ചേരുന്നു. തുടർന്ന് കരിമരുന്നു കത്തിക്കൽ നടത്താറുണ്ട്. വെടിക്കെട്ടിനു ശേഷം പഞ്ചവാദ്യത്തോടുകൂടി ആനകൾ ക്ഷേത്രത്തിനു മൂന്നു പ്രദിക്ഷണം വെച്ച് ദേവിയെ നമസ്ക്കരിച്ച് ഏഴു മണിക്ക് മുമ്പ് രാവിലെ അവ സാനിക്കുന്നു.
വർഷന്തോറും ഗണപതി ഹോമത്തിനുശേഷം കാലത്ത് മൂന്ന് ഈടുവെടി യോടെ ആരംഭം കുറിക്കുന്ന വിഷുവേല ചടങ്ങുകൾ, പിറ്റേ ദിവസം കാലത്ത് ന ടത്തുന്ന ഈടുവെടിയോടെ സമാപ്തം കുറിക്കുന്നു.
കുത്തു കുത്തുമാടവും
കൊറ്റുകുളങ്ങര ഭഗവതിയുടെ പ്രീതിക്കായി ഏതാണ്ട് ഏഴ് പതിറ്റാണ്ട് വ രെ ക്ഷേത്രകലയായ രാമായണം കഥാ പാരായണം, തോൽപ്പാവക്കൂത്ത് എന്നി വ നടത്തി വന്നിരുന്നു. കൂത്ത് നേരിട്ടു കണ്ട അനുഭവം പ്രായമായവർക്ക് ഇന്ന് അതൊരു കുട്ടിക്കാല വിനോദമായി അവശേഷിക്കുകയാണ്. കൂത്ത് മാടവും കാ ണികൾക്ക് ഇരിക്കാൻ വിശാലമായ കൂത്ത് പറമ്പും ഉണ്ടായിരുന്നു. കൂത്ത് നട ത്തിവന്ന ആ സ്ഥലം ഇന്നും കൂത്തുപറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു.
മണ്ഡല വിളക്ക്
എല്ലാ വർഷവും വൃശ്ചികം ഒന്നുമുതൽ മണ്ഡലവിളക്ക് തുടങ്ങുകയായി. മണ്ഡലമാസത്തിലെ ആദ്യദിവസത്തെയും അവസാനദിവസത്തെയും വിളക്ക് മനാട്ടിൽ കുടുംബക്കാരുടെ വകയായിരിക്കും. ബാക്കി ദിവസങ്ങളിലെ വിളക്കു കൾ നായർ, എഴുത്തശ്ശൻ, വിശ്വകർമ്മ സമുദായക്കാർ മുതലായവരുടെ വകയാ യായണ് നടത്താറുള്ളത്. നിറമാല, ചുറ്റുവിളക്ക് മുതലായവയും പായസം, പയർ മുതലായ നിവേദ്യങ്ങളും ഉണ്ടായിരിക്കും. മണ്ഡലം തുടക്കം മുതൽ ഒടുക്കം വരെ എല്ലാദിവസവും മുല്ലയ്ക്കൽ കുടുംബത്തിലെ ഒരംഗം ഒരു ആചാ ം എന്ന നിലയ്ക്ക് കുത്തുവിളക്കുമായി ക്ഷേത്രത്തിൽ വന്നു വിളക്ക് കത്തി ക്കാൻ ആവശ്യമായ എണ്ണ ക്ഷേത്രത്തിൽ നിന്നും വാങ്ങി അന്നത്തെ വിളക്ക് കഴിയുന്നതുവരെ കത്തിച്ചശേഷം ഒരു നാളികേരം എറിഞ്ഞുടച്ച് മുല്ലയ്ക്കലേ തിരിച്ചുപോവുകയാണ് പതിവ്. മണ്ഡലമാസാവസാന ദിവസം പൂജാപ്രസാദ വിതരണത്തോടെ മണ്ഡലവിളക്ക് സമാപിക്കുകയായി.
ഇടവപൂജ
എല്ലാ വർഷവും ഇടവമാസം 1-ാം തിയ്യതി മുതൽ അവസാനം വരെ എല്ലാ ദിവസവും ദേവിയുടെ അനുഗ്രഹാശിസ്സുകൾക്കുവേണ്ടി നാനാ ദേശത്തുനിന്നു വിവിധ സമുദായങ്ങളിൽപ്പെട്ട ദേവി ഭക്തർ കുടുംബസമേതം ക്ഷേത്രത്തിൽ വന്ന് വെള്ള നിവേദ്യം ദേവിക്കും അധർമ പൂജയായി സങ്കൽപ്പിച്ച് കുമ്പളങ്ങ മുറിച്ച് ഭൈരവനും പൂജിച്ചശേഷം സ്വയം പാകം ചെയ്ത ഭക്ഷണം ദേവി പ്രസാ ദമായി സങ്കൽപ്പിച്ച് കുടുംബത്തോടൊപ്പം കഴിച്ച ശേഷം എല്ലാ ദുരിതങ്ങളും ദോഷങ്ങളും മാറ്റിത്തരേണമെ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു മനസ്സമാധാന ത്തോടെ തിരിച്ചുപോകുന്ന ചടങ്ങ് ഇപ്പോഴും തുടർന്നുവരുന്നു.
നവരാത്രി ഉത്സവം
ആദ്യകാലങ്ങളിൽ ദേവി പ്രീതിക്കായി മന്ദാട്ടിൽ ട്രസ്റ്റ് കുടുംബക്കാർ അ വർ പൂജിച്ചു ആരാധിച്ചുവരുന്ന കുടുംബദൈവത്തെ ചില പ്രത്യേക അനു ഷ്ഠാനങ്ങളോടെ ഒമ്പത് ദിവസത്തെ പൂജക്ക് ഊട്ടുപുരയിൽ പ്രതിഷ്ഠിക്കുന്നു. വിജയദശമി ദിവസം കുംഭം ചൊരിയൽ എന്ന ചടങ്ങിനു ശേഷം ഊട്ടുപുരയിൽ നിന്നും എടുത്ത് പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ സർവ്വസമുദായക്കാരു ടെയും സഹകരണത്തോടെ രഥയാത്ര ക്ഷേത്രപ്രദക്ഷിണം കഴിച്ച് ദേവിയുടെ പള്ളിവാൾ ഏന്തിയ വെളിച്ചപാടിന്റെ അകമ്പടിയോടെ മന്ദാട്ടിൽ തറവാട്ടിൽ എത്തി പൂർവ്വസ്ഥാനത്ത് സമർപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നതായി പറയപ്പ ടുന്നു. ഇപ്പോൾ അത്തരം ചടങ്ങുകൾ ഒന്നും ഇല്ലെങ്കിലും നവരാത്രി ഉത്സവം നടത്താറുണ്ട്.
വെളിച്ചപ്പാട്
കൊറ്റുകളങ്ങര ഭഗവതിയുടെ വെളിച്ചപ്പാട് കുറ്റാനശ്ശേരി തറവാട്ടംഗമായ ഗോവിന്ദ വെളിച്ചപ്പാടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ കാ ലശേഷം കൊറ്റുകുളങ്ങരക്കാവിൽ ഇന്നുവരെ സ്ഥിരം വെളിച്ചപ്പാടില്ല എന്നാണ് അറിയുന്നത്. വിഷുവേലക്കു മാത്രം വെളിച്ചപ്പാട് ഉറയുന്നത് വടക്കുമുറി കിട്ടു വെളിച്ചപ്പാടിന്റെ മകൻ കൃഷ്ണൻ വെളിച്ചപ്പാടാണ്.
വെടിനാൾ
എല്ലാവർഷവും മലയാളമാസമായ കുംഭത്തിൽ മൂന്നാമത്തെ വ്യാഴാഴ്ച്ച യാണ് വെടിനാൾ ആചരിക്കുന്നത് മാക്കാലം അണിഞ്ഞ മുറ്റത്തെ അമ്മിക്കു വിയെ ദേവിയായി സങ്കൽപ്പിച്ചു മാവണിതു എരിക്കിൻ പൂവ് അപ്പം, നിവേദ്യം മുതലായ പൂജാദ്രവ്യങ്ങൾ കൊണ്ട് അഞ്ചുതിരിയിട്ട നിലവിളക്കിന്റെ ദീപപട യിൽ കൊള്ളി പുകകാട്ടി പൂജിക്കുന്ന ചടങ്ങ് ഇപ്പോഴും തുടർന്നു വരുന്നു. ശ്രീ കൊറ്റുകുളങ്ങ ഭഗവതിയുടെ വെടിനാൾ ദിവസം പറയ സമുദായത്തിന്റെ വാദ്യ സമേതമുള്ള ചേരി കെട്ടികളി ദേശം മുഴുവൻ ചുറ്റി ക്ഷേത്ര ആഘോഷങ്ങളിൽ പങ്കു ചേരുകയാണ് പതിവ്. മാത്രവുമല്ല ക്ഷേത്രത്തിലെ എല്ലാ പ്രധാനപ്പെട്ട ചട ങ്ങുകളിലും വിശിഷ്ട വേലകളിലും പറയസമുദായത്തിന്റെ സാന്നിദ്ധ്യവും സേ വനവും ഇന്നും തുടർന്നു വരുന്നു.
കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്ക മുണ്ട്. കാലപ്പഴക്കം കൊണ്ടും, ഭരണ വൈകല്യം കൊണ്ടും ക്ഷേത്രം ജീർണ്ണാ വസ്ഥയിലാവുകയും ചൈതന്യത്തിന് മങ്ങലേൽക്കുകയും ചെയ്തു. മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തതിനു ശേഷം ദേവസ്വം ബോർഡിന്റെയും പ്രത്യേകിച്ച് അന്നുണ്ടായിരുന്ന എക്സിക്യൂട്ടീവ് ഓഫീസ റുടെയും നിസ്വാർത്ഥ സേവകരായ കമ്മറ്റി അംഗങ്ങളുടെയും ഭക്തജനങ്ങ ളുടെയും അക്ഷീണ പരിശ്രമഫലമായി ഇന്ന് ഈ ക്ഷേത്രം മനോഹരമായിരി
ക്ഷേത്ര ശ്രീകോവിലും, ചുറ്റമ്പലവും, കൊടിമരവും, ബലിക്കല്ലുകളും എല്ലാംതന്നെ പഴമയുടെ തനിമ ലവലേശം വിടാതെ പ്രൗഢിയോടുകൂടി പണി കഴിപ്പിക്കുകയും തുടർന്ന് എല്ലാ താന്ത്രിക ക്രിയകളോടും കൂടി നവീകരണ കലശം നടത്തുകയും ചെയ്തു.
ഇന്ന് ക്ഷേത്രത്തിൽ കൃത്യനിഷ്ഠയോടുകൂടിയ പൂജാദികളും, ക്ഷേത നടത്തിപ്പുക്കാരുടെ കാര്യക്ഷമതയും, ഭക്തജനങ്ങളുടെ ക്ഷേത്രത്തിലേക്കുള്ള ഒഴുക്കും ദേവിയുടെ ചൈതന്യം പതിന് വർദ്ധിച്ചതിന്റെ തെളിവാണ്. ഏതൊരു ഭക്തന്റെയും കഷ്ടതകളെയും, ദുഃഖങ്ങളെയും, വിഷമതകളെയും രമിപ്പിയ്ക്കാൻ ഒരുങ്ങി നിൽക്കുന്ന സ്നേഹമയിയായ ആ അമ്മയെ എത ദർശിച്ചാലും മതിവരില്ല.
നിത്യപൂജാദികൾ, ഉത്സവം, നാമജപം, അന്നദാനം ഇത്യാദികളാൽ ദേവിയുടെ ചൈതന്യം വർദ്ധിക്കുകയും ഭക്തജനങ്ങളെ അനുഗ്രഹിക്കു കയും ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സൗന്ദര്യ സുകൃതങ്ങളുടെ നിറക്കാഴ്ചകളോടെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അലകൾ ഉയർത്തി കണ്ണാടി ശ്രീ കൊറ്റുകുളങ്ങൾ ലോവ തി ക്ഷേത്ര കുംഭാഭിഷേക മഹോത്സവത്തോട് അനുബന്ധിച്ചുള്ള സ്മരണി ക ദേവീകൃപയാൽ പ്രകാശനം ചെയ്യപ്പെടുകയാണ്.
ഈ ഉത്സവം ദേശാതീതമായ പ്രശസ്തി നേടാൻ ഇടയായാൽ അതി നു കാരണം തട്ടകത്തമ്മയുടെ അനുഗ്രഹവും തട്ടകവാസികളുടെയും പുന രുദ്ധാരണ കമ്മിറ്റി അംഗങ്ങളുടെയും നിതാന്തമായ പരിശ്രമവും മാത്ര മാണ്.
സർവ്വശ്വര്യമൂർത്തിയായ കൊറ്റുകുട്ടത്തിയമ്മ അഭിഷ്ടവാ യിനിയായി ശതകോടി സൂര്യശോഭയിൽ തിളങ്ങി അനുഗ്രഹത്തിന്റെ മഹാ വസന്തം ചൊരിയുന്ന പുണ്യദിനം കൂടിയാണ് കുംഭാഭിഷേകസുദിനം.
പുത്തൻതലമുറയുടെ പുതുമ തേടിയുള്ള മലവെള്ളപാച്ചിലിൽ നമ്മുടെ തട്ടകത്തിലെ ഈ സുദിനം ആഘോഷമാക്കിയും സാർത്ഥകമാക്കിയും
വരും തലമുറയ്ക്ക് ഇത്തരം ആഘോഷങ്ങളുടെ ഒരുമയുടെ ജ്വലിക്കുന്ന
മൺചെരാതുകൾ കൈമാറേണ്ടത് നമ്മുടെ കടമയാണ്.
തട്ടകം കാക്കുന്ന ദേവി വാരിക്കോരിചൊരിയുന്ന അനുഗ്രഹത്തിന്റെ അമൂല്യ നിമിഷങ്ങൾ സ്വായത്തമാക്കാൻ ഏവർക്കും സാധിക്കുമാറാകട്ടെ.